Posted By rosemary Posted On

സ്റ്റാറായി എയർ ഇന്ത്യ, സാങ്കേതിക തകരാറിൽ ഒരു സർവീസും മുടങ്ങിയിട്ടില്ലെന്ന് എയർലൈൻ

ഫാൽക്കൺ സെൻസറിലെ തകരാർ മൂലം തടസപ്പെട്ട വിമാനത്താവളങ്ങളിലെ സർവീസുകൾ നേരിട്ട പ്രശ്നം പരിഹരിച്ചെന്ന് വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു പറഞ്ഞു. വിമാനത്താവളങ്ങളുടെ പ്രവർത്തനം ശനിയാഴ്ച പുലർച്ചെ 3 മണിയോടെ പരിഹരിച്ചു. വിമാന സർവ്വീസുകൾ സുഗമമായി നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു. വിമാന സർവീസുകൾ റദ്ദാക്കിയത് മൂലമുള്ള റീഫണ്ട് വിഷയം സർക്കാർ നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം ആ​ഗോളതലത്തിലുണ്ടായ സാങ്കേതിക തകരാർ തങ്ങളെ ബാധിച്ചില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ജൂലൈ 19ന് ഒരു സർവീസ് പോലും റദ്ദാക്കേണ്ടി വന്നില്ലെന്നും വിമാനത്താവളങ്ങളിലെ സാങ്കേതിക തകരാറുകൾ മൂലം സർവീസുകൾക്ക് കാലതാമസം മാത്രമാണ് നേരിട്ടതെന്നും എയർലൈൻ വക്താവ് വിശദീകരിച്ചു. അതേസമയം രാജ്യത്തെ വിവിധ എയർപോർട്ടുകളെ ആ​ഗോള സാങ്കേതിക തകരാർ സാരമായി ബാധിച്ചു. കൊൽക്കത്ത വിമാനത്താവളത്തിൽ 25 സർവ്വീസുകൾ റദ്ദാക്കുകയും 70 സർവീസുകൾ വൈകുകയും ചെയ്തു. മുംബൈ, ദില്ലി, ചെന്നൈ, കൊച്ചി വിമാനത്താവളങ്ങളിലെ സർവീസുകളെയും ബാ​ധിച്ചു. അമേരിക്കയിലും, യുകെയിലും, ഓസ്ട്രേലിയയിലുമാണ് ഏറ്റവും കൂടുതൽ വിമാനസർവീസുകൾ റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്തത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *