
അയല്‍വാസിയുടെ വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 267 പവനും 1.21 കോടിയും, ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; പ്രതി പിടിയില്‍
കണ്ണൂര്‍: വളപ്പട്ടണത്ത് അരിവ്യാപാരിയുടെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസിലെ പ്രതി അയല്‍വാസി. ഇയാള്‍ സ്ഥിരം മോഷ്ടാവെന്ന് പോലീസ് പറഞ്ഞു. അയല്‍വാസിയായ ലിജീഷാണ് പിടിയിലായത്. കഴിഞ്ഞവര്‍ഷം കണ്ണൂര്‍ കീച്ചേരിയില്‍നടന്ന മോഷണത്തിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അരിവ്യാപാരി അഷ്റഫിന്‍റെ വീട് കുത്തിത്തുറന്ന് 267 പവന്‍ സ്വര്‍ണവും 1.21 കോടി രൂപയുമാണ് ലിജീഷ് കവര്‍ന്നത്. കീച്ചേരിയില്‍നിന്ന് നാലരലക്ഷം രൂപയും പതിനൊന്നര പവന്‍ സ്വര്‍ണവുമാണ് ലിജീഷ് കവര്‍ന്നത്. മൂന്ന് മാസം മുന്‍പാണ് ലിജീഷ് ഗള്‍ഫില്‍നിന്ന് തിരിച്ചുവന്നത്. കീച്ചേരിയില്‍ മോഷണം നടത്തിയ രീതിയിലാണ് വളപട്ടണത്തും ലിജീഷ് മോഷണം നടത്തിയത്. ജനല്‍ ഇളക്കിയാണ് ഇരുസ്ഥലത്തും മോഷണം നടത്തിയത്. കവര്‍ന്ന പണവും സ്വര്‍ണവും സ്വന്തം വീട്ടിലെ കട്ടിലിനടിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് സൂക്ഷിച്ചത്. ഇയാളെ പിടികൂടിയതിന് പിന്നാലെ പോലീസ് സ്റ്റേഷനില്‍ ലഡ്ഡു വിതരണം ചെയ്തു. ലിജീഷിന്റെ വീട്ടിൽ നിന്നും പണവും സ്വർണവും പൊലീസ് കണ്ടെടുത്തു. അഷ്റഫിന്‍റെ വിവരങ്ങളെല്ലാം അറിയുന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന് പോലീസ് ആദ്യം മുതൽ സംശയിച്ചിരുന്നു. അഷ്റഫും കുടുംബവും 19ന് രാത്രി തമിഴ്നാട്ടിലെ മധുരയിൽ വിവാഹത്തിനു പോയ തക്കത്തിലായിരുന്നു മോഷണം നടത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)