Posted By saritha Posted On

Kerala School Festival: മകളെ കലോത്സവത്തിൽ പങ്കെടുപ്പിക്കാന്‍ ഗള്‍ഫില്‍ പോയി; എഗ്രേഡ് നേടി മകൾ; കടലിനപ്പുറം വീഡിയോ കോളിലൂടെ കണ്ട് അമ്മ

Kerala School Festival തിരുവനന്തപുരം: മകള്‍ ചിലങ്ക കെട്ടുന്നിടത്തെല്ലാം ആ അമ്മയും ഉണ്ടായിരുന്നു, എന്നാല്‍, ഇപ്രാവശ്യം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടുന്നത് നേരിട്ട് കാണാന്‍ ആ അമ്മയ്ക്ക് സാധിച്ചില്ല. അങ്ങ് കടലിനപ്പുറം ഒരു വീഡിയോ കോളിലൂടെ അമ്മ കണ്ടു. മകളുടെ നൃത്തം വീഡിയോ കോളിലൂടെ കാണുമ്പോഴും വേദിയില്‍നിന്ന് ഇറങ്ങുമ്പോഴുമെല്ലാം ശ്രീദേവിയുടെ കണ്ണ് തോര്‍ന്നിട്ടില്ല. മകളെ കലോത്സവത്തിൽ പങ്കെടുപ്പിക്കാനും വീട്ടിലെ ബുദ്ധിമുട്ടുകൾ തീർക്കാനുമായി രണ്ടു മാസം മുൻപാണ് ശ്രീദേവി കുവൈത്തിലേക്ക് വീട്ടുജോലിക്കായി പോയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 
https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz
ആദ്യശമ്പളത്തിലെ 20,000 രൂപ ഉപയോഗിച്ചാണ് ശ്രീനന്ദ കലോത്സവത്തിന് വേണ്ട ആഭരണങ്ങളടക്കം വാടകയ്ക്കെടുത്തെത്തിയത്. തൊടുപുഴ കുമാരമംഗലം എംകെഎൻഎംഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയാണ് ശ്രീനന്ദ ബാബു. പെയിന്‍റിങ് തൊഴിലാളിയായ മടക്കത്താനം ദേവരുപറമ്പിൽ ബാബുവിന്‍റെയും ശ്രീദേവിയുടെയും മകളാണ്. ശ്രീനന്ദയെ കണക്കുപറയാതെയാണ് ഗുരു രമ്യ ഹരീഷ് നൃത്തം പഠിപ്പിച്ചത്. ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം, കേരളനടനം തുടങ്ങിയ 11 നൃത്തയിനങ്ങളിൽ ശ്രീനന്ദ തന്‍റെ മികവ് പ്രകടിപ്പിച്ചു. ഇത്തവണ ജില്ലാ കലോത്സവത്തിൽ മറ്റൊരു കുട്ടിയിൽനിന്നി കടമായി ലഭിച്ച ആഭരണങ്ങളുപയോഗിച്ചാണ് മത്സരിച്ചത്. മകളെ കലാക്ഷേത്രയിൽ പഠിപ്പിക്കണമെന്നതാണ് ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *