
RCB Reception Event: 18 വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ കിരീടം, മതിമറന്ന ആഘോഷങ്ങള്‍ക്കിടയില്‍ കണ്ണീര്‍ കടല്‍
RCB Reception Event ബെംഗളൂരു: 18 വർഷമായി കാത്തിരുന്ന ഐപിഎൽ കിരീടം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്. എന്നാല്‍, കൈയ്യില്‍ കിട്ടിയ ആര്‍സിബിയ്ക്ക് ആ സന്തോഷം അധികനേരത്തേക്ക് നീണ്ടുനിന്നില്ല. അമിതാവേശം കണ്ണീര്‍ കടലായി മാറി. വിജയം ആഘോഷിക്കാന്‍ ബെംഗളൂരു ചിന്നസാമി സ്റ്റേഡിയത്തില്‍ ഒത്തുകൂടിയ ആരാധകരില്‍ 11 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. നിരവധി പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. 2009, 2011, 2016 വർഷങ്ങളിൽ കപ്പിനും ചുണ്ടിനുമിടയ്ക്ക് ഐപിഎൽ കിരീടം നഷ്ടപ്പെട്ടപ്പോൾ കരഞ്ഞ ആരാധകർ, അതിനു പകരംവീട്ടുന്ന മട്ടിലാണു ചൊവ്വാഴ്ച രാത്രിമുതൽ മതിമറന്ന ആഘോഷങ്ങൾ ആരംഭിച്ചത്. എന്നാല്‍, വിജയാഹ്ളാദങ്ങള്‍ക്കിടെ ആരാധകര്‍ക്ക് വീണ്ടും കരയേണ്ടി വന്നു. 2008ൽ മദ്യവ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിൽ പിറന്ന ടീമിന് ഇന്ന് രണ്ട് കോടിയിലധികമാണ് ആരാധകരുള്ളത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഓരോ മത്സരവും ആരാധകർ ആവേശവും ആഘോഷവുമാക്കി മാറ്റും. മത്സര ദിവസങ്ങളിൽ രാത്രി ഒന്നുവരെയാണ് നമ്മ മെട്രോ സർവീസ് നടത്തുക. ചെറിയ കുട്ടികളടക്കം വിരാത് കോലിയുടെ 18ാം നമ്പർ ജഴ്സിയണിഞ്ഞ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. ആര്‍സിബിയുടെ വിജയത്തിനായി ആരാധകര്‍ പൂജയും വഴിപാടും വരെ ചെയ്തു. ചൊവ്വാഴ്ച രാത്രി ആർസിബി വിജയം ഉറപ്പിച്ചപ്പോൾ തന്നെ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ഫാൻസ് റോഡിലിറങ്ങി. ആർസിബി ടീം ഇന്നലെ ബെംഗളൂരുവിലെത്തുമെന്ന വാർത്തയറിഞ്ഞതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചു. എന്നാല്‍, ആ ആവേശം അധികനേരം നീണ്ടുനിന്നില്ല. ലക്ഷക്കണക്കിന് ആരാധകർ തള്ളിക്കയറിയപ്പോൾ ആഘോഷത്തിന്റെ ചിരി അസ്തമിച്ചു.
Comments (0)