
Workers Savings Fund Investments UAE: യുഎഇയിൽ തൊഴിലാളികളുടെ സേവിങ്സ് ഫണ്ട് നിക്ഷേപത്തിൽ പുതിയ വ്യവസ്ഥകള്‍
Workers Savings Fund Investments UAE ദുബായ്/അബുദാബി: രാജ്യത്ത് തൊഴിലാളികളുടെ സേവിങ്സ് ഫണ്ട് നിക്ഷേപത്തില്‍ തൊഴിലുടമകള്‍ ഇടപെടേണ്ടെന്ന് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം. വിദഗ്ധരായ തൊഴിലാളികള്‍ക്ക് അവരുടെ താത്പര്യമനുസരിച്ച് നിക്ഷേപം നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, സാധാരണ തൊഴിലാളികളുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. മൂലധന സുരക്ഷ ഉറപ്പാക്കുന്ന നിശ്ചിത സംരംഭങ്ങളിലാണ് നിക്ഷേപം നടത്തേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ പുറത്തിറക്കി. പണപ്പെരുപ്പം മൂലമുണ്ടാകുന്ന സാമ്പത്തിക പ്രയാസം, തൊഴിലുടമ പാപ്പരാകുക തുടങ്ങിയ സന്ദർഭങ്ങളിൽ തൊഴിലാളികളെ സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിൽ കരാർ റദ്ദാക്കി 14 ദിവസത്തിനകം നിക്ഷേപമോ ലാഭവിഹിതമോ തൊഴിലാളികൾക്ക് തിരിച്ചുനൽകണം. തൊഴിലാളി മരിച്ചാൽ 10 ദിവസത്തിനകം ഫണ്ടുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കണം. മരിച്ച തൊഴിലാളിയുടെ അവകാശികൾക്ക് മാത്രമാണ് ഫണ്ട് നൽകേണ്ടത്. തൊഴിൽ കരാർ അവസാനിപ്പിച്ചാലും അധിക ഫണ്ട് നൽകാതെ പഴയ നിക്ഷേപം തുടരാൻ തൊഴിലാളിക്ക് അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek സേവിങ് ഫണ്ടിൽ രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് തൊഴിലാളിയുടെ ഫണ്ട് കണക്കാക്കണം. ഫണ്ടിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഉണ്ടായിരുന്ന അടിസ്ഥാന വേതനം നോക്കിയാണ് തൊഴിൽ കരാർ റദ്ദാക്കുമ്പോൾ നൽകേണ്ട തുക തീരുമാനിക്കേണ്ടത്. ഫണ്ടിൽ രജിസ്റ്റർ ചെയ്തവർക്ക് ഒരു വർഷത്തിനു ശേഷം സേവിങ് തുക പിൻവലിക്കാൻ തൊഴിൽ മന്ത്രി പ്രത്യേക അംഗീകാരം നല്‍കണം. തൊഴിലുടമയുമായി തർക്കം നിലനിന്നാൽ സേവിങ് ഫണ്ട് പിൻവലിക്കാനാകില്ല. വിസ റദ്ദാക്കുമ്പോൾ നൽകേണ്ട സേവനകാല ആനുകൂല്യങ്ങൾക്ക് മതിയായ ഫണ്ട് തൊഴിലുടമയുടെ കൈവശമുണ്ടെന്ന് മന്ത്രാലയത്തിൽ റിപ്പോർട്ട് നൽകണം.
Comments (0)