
വിദേശത്തുള്ള ഉടമയായ സ്ത്രീ അറിയാതെ വീടും വസ്തുവും വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തതിന് പിന്നില്‍ വന്‍ സംഘം
Steal House in Kavadiar തിരുവനന്തപുരം: വിദേശത്തുള്ള സ്ത്രീയുടെ ഉടമസ്ഥതയിൽ വീടും വസ്തുവും വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തതിന് പിന്നില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വന്‍സംഘം. കവടിയാർ ജവഹർ നഗറിലുണ്ടായിരുന്ന അമേരിക്കയിലുള്ള സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടും വസ്തുവുമാണ് വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തത്. ഒന്നരക്കോടി രൂപയ്ക്ക് വസ്തു വിറ്റ കേസിൽ പിടിയിലായ രണ്ടു സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് സംഘം തട്ടിപ്പിൽ പങ്കാളികളാക്കിയെന്നാണ് പോലീസ് കരുതുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥ കൊല്ലം അലയമൺ മണക്കാട് പുതുപറമ്പിൽ വീട്ടിൽ മെറിൻ ജേക്കബ് (27), വട്ടപ്പാറ കരകുളം മരുതൂർ ചീനിവിള പാലയ്ക്കാടു വീട്ടിൽ വസന്ത (76) എന്നിവരാണ് അറസ്റ്റിലായത്. ഡോറ അസറിയ ക്രിപ്‌സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും ഡോറയുടെ വളർത്തുമകളെന്ന വ്യാജേന മെറിന്റെ പേരിൽ രജിസ്റ്റർ ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ശാസ്തമംഗലം രജിസ്ട്രാർ ഓഫിസിൽ ഡോറയായെത്തി പ്രമാണ രജിസ്‌ട്രേഷൻ നടത്തി മെറിന് വസ്തു കൈമാറിയത് വസന്തയാണ്. ഡോറയോട് മുഖസാദൃശ്യമുള്ള വസന്തയെ കണ്ടെത്തിയത് തട്ടിപ്പിന് പിന്നിലെ സംഘമാണ്. മെറിനും വസന്തയ്ക്കും തമ്മിൽ പരിചയമുണ്ടായിരുന്നില്ല. ഈ വസ്തു ഒന്നരക്കോടി രൂപയ്ക്ക് ചന്ദ്രസേനൻ എന്നയാൾക്ക് മെറിൻ വിലയാധാരം എഴുതി കൊടുത്തു. ജോലി ചെയ്യുന്ന സ്വകാര്യസ്ഥാപനത്തിൽ പരിചയപ്പെട്ട കുടുംബസുഹൃത്താണ് മെറിനെ തട്ടിപ്പ് സംഘത്തിലേക്ക് എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മെറിന്റെ ആധാർകാർഡ് വ്യാജമായി ഉണ്ടാക്കി. ഈ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിൻ പിടിയിലായത്. വസ്തുവിന്റെ മേൽനോട്ടത്തിന് ഡോറ ചുമതലപ്പെടുത്തിയിരുന്ന കെയർടേക്കർ കരം അടയ്ക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറംലോകം അറിഞ്ഞത്.
Comments (0)