Posted By saritha Posted On

ആശ്വാസം; പ്രവാസികളുടെ മരണാനന്തരച്ചടങ്ങുകളില്‍ അബുദാബി വഹിക്കുന്നത് എന്തെല്ലാം?

അബുദാബി: പ്രവാസികളുടെ മരണനാനന്തര നടപടികളുടെ ചെലവ് ഇനി സര്‍ക്കാര്‍ ഏറ്റെടുക്കും അബുദാബിയില്‍ മരിക്കുന്ന പ്രവാസികള്‍ക്കാണ് എല്ലാവിധത്തിലുമുള്ള മരണാനന്തര ചടങ്ങുകള്‍ ലഭിക്കുക. മരണവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഫീസുകളും ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് മുതൽ എംബാമിങ്, മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നത് വരെ ഈ സംരംഭത്തിന് കീഴിൽ പൂര്‍ണമായും പരിരക്ഷിക്കപ്പെടും. സ്വദേശികൾക്കായി ഈ വർഷം ജനുവരിയിൽ നടപ്പാക്കിയ സനദ്കോം എന്ന പദ്ധതിയാണ് പ്രവാസികൾക്കുകൂടി അബുദാബി സർക്കാർ ലഭ്യമാക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക 
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
ആംബുലൻസ്, എംബാമിങ്, മരണസർട്ടിഫിക്കറ്റ് എന്നിവ മുതൽ മൃതദേഹം നാട്ടിലെത്തിക്കുന്നത് വരെയുള്ള മുഴുവൻ ചെലവുകളും അബുദാബി സര്‍ക്കാര്‍ വഹിക്കുമെന്ന് അധികൃതർ അറിയിച്ചു. അബുദാബിയിൽ താമസവിസയുള്ള പ്രവാസികൾക്കാണ് സനാദ്കോം പദ്ധതി വഴി ഈ ആനുകൂല്യം ലഭിക്കുക. പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സനാദ്‌കോം നൽകുന്നു. അത്തരം പ്രയാസകരമായ ഘട്ടത്തില്‍, താമസക്കാർക്ക് ചെലവിനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ടതില്ല. മരണ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ സനാദ്‌കോം ടീം മരണമടഞ്ഞ കുടുംബങ്ങളെ അനുശോചനം അറിയിക്കും, സംരംഭത്തിൻ്റെ സേവനങ്ങൾ വിവരിച്ചുകൊണ്ട് ടീം ഒരു കുറിപ്പ് അയയ്ക്കും, അവർ പൂർത്തിയാക്കേണ്ട എല്ലാ നടപടിക്രമങ്ങളിലും കുടുംബത്തെ സഹായിക്കാൻ ഒരു പ്രതിനിധിയെ നിയോഗിക്കും, താമസക്കാർ ഒരു സർക്കാർ സ്ഥാപനവും സന്ദർശിക്കേണ്ടതില്ല, അബുദാബി ഹെൽത്ത് കെയർ ഫെസിലിറ്റിയിൽ നേരിട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കും, റിപ്പോർട്ട് പൂർത്തിയാക്കുന്നതും മരണപ്പെട്ടയാളുടെ കുടുംബത്തിന് വേണ്ടി ആവശ്യമായ പെർമിറ്റുകൾ നേടുന്നതും ഉൾപ്പെടെ ഇൻ-ചാർജിലുള്ള ഡോക്ടർ സഹായിക്കും തുടങ്ങിയ കാര്യങ്ങളിലാണ് സനാദ്കോം പ്രവര്‍ത്തിക്കുക. നിലവിൽ ഏഴ് സർക്കാർ വകുപ്പുകളിൽനിന്നുള്ള രേഖകൾ ശരിയാക്കിയാൽ മാത്രമേ മരണാനന്തര നടപടികൾ പൂർത്തിയാകുമായിരുന്നുള്ളൂ. എന്നാൽ, ഇനിമുതൽ ഇത് ഏകീകൃത സംവിധാനത്തിലൂടെ എളുപ്പത്തിൽ നടത്താം. പ്രവാസികൾ മരിച്ചാൽ എംബാമിങ്ങുമുതൽ ശവപ്പെട്ടിക്കുവരെ വൻതുക ചെലവ് വന്നിരുന്ന സാഹചര്യത്തിലാണ് അബുദാബി സർക്കാർ ഏറെ ആശ്വാസകരമായ പ്രഖ്യാപനം നടത്തിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *