
Drug Supplier in Kochi: പെണ്‍കുട്ടികളോട് ഏറെ കരുതലുള്ള കൊച്ചിയിലെ ‘ചേട്ടായി’, ലഹരിയെത്തിച്ച് നല്‍കും, കുടുങ്ങിയത് ഇങ്ങനെ
Drug Supplier in Kochi കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് ലഹരിയെത്തിക്കുന്ന പ്രധാനി ഡാന്‍സാഫ് സംഘത്തിന്‍റെ വലയില്‍ കുടുങ്ങി. നെടുമ്പാശേരി, വൈപ്പിന്‍, ആലുവ മേഖലയിലെല്ലാം ചേട്ടായി പെണ്‍കുട്ടികള്‍ക്ക് കരുതലായി എത്തിയിരുന്നു. മഞ്ഞുമ്മല്‍ ജനത മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന ജിയോ തോബിയാസാണ് ഡാന്‍സാഫ് സംഘത്തിന്‍റെ പിടിയിലായത്. ഡാന്‍സാഫും ആലുവ ഈസ്റ്റ് പോലീസും ചേര്‍ന്നാണ് ജിയോ തോബിയാസിനെ പിടികൂടിയത്. എറണാകുളം ജില്ലയിലെ തന്നെ പ്രധാന ലഹരിയിടപാടുകാരില്‍ ഒരാളാണ് ജിയോ തോബിയാസെന്ന് പോലീസ് പറഞ്ഞു. ഇടപാടുകാരില്‍ ഭൂരിഭാഗം പേരും പെണ്‍കുട്ടികളാണ്. കഴിഞ്ഞ കാലങ്ങളില്‍ ലഹരിമരുന്നുമായി പിടിയിലായവരില്‍ നിന്നാണ് ജിയോയെ കുറിച്ചുള്ള വിവരം ഡാന്‍സാഫിന് ലഭിച്ചത്. ജിയോയെ പൂട്ടാന്‍ പലതവണ പോലീസ് ശ്രമിച്ചെങ്കിലും ശരിയായില്ല. ജിയോയുടെ കാരിയര്‍മാരായി പ്രവര്‍ത്തിച്ച പലരും ഇതിനോടകം കുടുങ്ങിയിട്ടുണ്ട്. ഒടുവില്‍ ജിയോയും കുടുങ്ങി. പതിനെട്ട് ഗ്രാമിലേറെ എംഡിഎംഎയുമായാണ് ജിയോ കുടുങ്ങിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എംഡിഎംഎ വിതരണത്തിനെത്തിയപ്പോഴാണ് ജിയോ തോബിയാസിനെ പോലീസ് പൊക്കിയത്. കാറില്‍ ഡ്രൈവര്‍ സീറ്റിനോട് ചേര്‍ന്നുള്ള ഡോറിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. ബെംഗളൂരുവില്‍ നിന്ന് വാങ്ങിയ എംഡിഎംഎ ഓര്‍ഡര്‍ പ്രകാരം ഡെലിവറി നടത്തിവരികയായിരുന്നു ജിയോ. ബെംഗളൂരുവില്‍ നിന്നെത്തിക്കുന്ന ലഹരിമരുന്ന് മണിക്കൂറുകള്‍ക്കകം തന്നെ വില്‍ക്കും. ജിയോയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കസ്റ്റമേഴ്സിന്‍റെ ലിസ്റ്റ് ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. ഇതുകണ്ട് പോലീസുകാരും ഞെട്ടി. ലഹരിമരുന്നിനായി പെണ്‍കുട്ടികള്‍ നടത്തിയിട്ടുള്ളത് വലിയ സാമ്പത്തികയിടപാടുകളാണ്. പെണ്‍കുട്ടികളെ ലഹരിമരുന്നിന് അടിമകളാക്കി ചൂഷണം ചെയ്തിരുന്നെന്നും ലഹരിക്കടിമകളായി മാറുന്ന പെണ്‍കുട്ടികളെ കാരിയര്‍മാരായി ഉപയോഗിക്കുന്നതായും സൂചനയുണ്ട്. ഇക്കാര്യങ്ങളില്‍ പോലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)